●മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികളെന്ന വ്യാജേനയെത്തി ലഹരി കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ അഭ്യർത്ഥിച്ചു.
● കാസർകോട് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന ജില്ലാ സമ്മേളനത്തിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
കാസർകോട്: (MyKasargodVartha) കോളേജുകളിലും കുടുംബങ്ങളിലും വർദ്ധിച്ചുവരുന്ന കൊലപാതകങ്ങളും ആത്മഹത്യകളും സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുകയാണെന്നും ഈ സാഹചര്യത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ സർക്കാർ തലത്തിൽ ശാസ്ത്രീയ പഠനം നടത്തണമെന്നും ഓൾ കേരള മാർബിൾസ് ആൻഡ് ടൈൽസ് വർക്കേഴ്‌സ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികളെന്ന വ്യാജേനയെത്തി ലഹരി കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ അഭ്യർത്ഥിച്ചു.
കാസർകോട് മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന ജില്ലാ സമ്മേളനത്തിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഉണ്ണിമാധവനാണ് പുതിയ പ്രസിഡന്റ്. മനേഷ് പി വി ജനറൽ സെക്രട്ടറിയായും ജയൻ മോനാച്ച ട്രഷററായും കുഞ്ഞികൃഷ്ണൻ തൃക്കരിപ്പൂർ വർക്കിംഗ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. വിജയൻ അണിഞ്ഞ, ഗണേശൻ നീലേശ്വരം എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ഇ കെ ചക്രപാണി, രാജേഷ് തൃക്കരിപ്പൂർ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
The association demanded urgent government action to study and address the rising death, murders, and narcotics trade in Kasargod.
Long-Tail Keywords in English: Kasargod News, Kerala Crime News, Workers' Welfare News, Narcotics Trade, Government Action, Death Prevention, Leadership Election, Crime Prevention News