Join Whatsapp Group. Join now!

Vaccine | മനുഷ്യരിൽ കോവിഡിന്റെ പേരിൽ വിഷം കുത്തിവെപ്പിച്ച കേന്ദ്ര-സംസ്ഥാന ആരോഗ്യ മന്ത്രാലയം മാപ്പ് പറയണമെന്ന് മൊഗ്രാൽ ദേശീയവേദി

'രാജ്യത്തെ ജനകോടികൾ ആശങ്കയിൽ', Malayalam News, Mogral, കാസറഗോഡ് വാര്‍ത്തകള്‍
മൊഗ്രാൽ: (MyKasargodVartha) കോവിഡ് മഹാമാരിയുടെ മറവിൽ വ്യാജ മരുന്ന് കമ്പനികളും, അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടുകളും ചേർന്ന് സഹസ്ര കോടികൾ ഇലക്ടറൽ ബോണ്ടായി വാരിക്കൂട്ടിയപ്പോൾ തങ്ങൾക്ക് ഇതിലൂടെ വിഷമാണ് കുത്തിവെച്ചതെന്ന തിരിച്ചറിവിൽ വലിയ ആശങ്കയിലാണ് രാജ്യത്തെ ജനകോടികളെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം.
  
News, Kasargod, Kerala, Mogral Deshiya Vedhi slams Govt over COVID vaccine.

കോവിഡ് കാലത്ത് ജനങ്ങൾക്ക് കുത്തിവെച്ച മരുന്നുകളുമായി ബന്ധപ്പെട്ട് ദിവസേന വരുന്ന വാർത്തകൾ അത്ര ശുഭകരമല്ല. ജീവനുവേണ്ടി പിടയുന്നവർക്കായി ആവശ്യത്തിന് ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാക്കാൻ ശ്രമം നടത്താതെ രാജ്യത്തെ ഭരണാധികാരികൾ വ്യാജ മരുന്നു കമ്പനികളുമായി വിലപേശുകയായിരുന്നുവെന്ന് സമീപകാല സംഭവവികാസങ്ങൾ വ്യക്തമാക്കുന്നു. വിശ്വസനീയം, സുരക്ഷിതത്വം എന്ന് ഭരണാധികാരികൾ പോലും പ്രചരിക്കപ്പെട്ട കോവീഷീൽഡ് വാക്സിൻ ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

മരുന്നിൽ പാർശ്വ ഫലങ്ങളുണ്ടെന്ന് നിർമ്മാതാക്കൾ തന്നെ സമ്മതിച്ചതോടെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റുകളിൽ നിന്ന് പ്രധാനമന്ത്രിയുടെ ഫോട്ടോ തന്നെ അപ്രത്യക്ഷമായി. മരുന്ന് കമ്പനി ആസ്ട്രനെക്ക കൊവീഷീൽഡ് പിൻവലിക്കുകയും ചെയ്തു. ഒപ്പം അതിന്റെ ഉത്പാദനവും വിതരണവും വരെ പൂർണ്ണമായി അവസാനിപ്പിക്കുകയും ചെയ്തു. വിഷം കുത്തിവെച്ച മനുഷ്യർ മാത്രം ഇപ്പോൾ തീർത്തും ആശങ്കയിലുമായി.

രാജ്യത്ത് കോവിഡ് മഹാമാരിക്ക് ശേഷം ചെറുപ്പക്കാരിൽ വരെ ഹൃദയാഘാതവും, മസ്തിഷ്കാഘാതവും, കുഴഞ്ഞുവീണ് മരണവും ഏറി വരുന്നതായി കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. ഇത് കോവിഡ് വാക്സിൻ മരുന്ന് കുത്തി വെച്ചതിനുശേഷമാണെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. രാജ്യത്ത് പെട്ടെന്നുള്ള മരണങ്ങളിൽ കേരളം രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്രയും, മൂന്നാംസ്ഥാനത്ത് കർണാടകയുമാണ്.

കോവിഡ് വാക്സിനുമായി ജനങ്ങൾക്കിടയിൽ ആശങ്കകൾ ഉയർന്നുവന്ന സാഹചര്യത്തിൽ പാർശ്വഫലങ്ങളെക്കുറിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വ്യക്തത വരുത്തേണ്ടതുണ്ട്. രാജ്യത്തെ ഇലക്ട്രൽ ബോണ്ട് വിവാദത്തിൽ വ്യാജ മരുന്ന് കമ്പനികളുടെ പങ്കിനെ കുറിച്ച് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. മരുന്ന് കമ്പനികൾ തന്നെ പാർശ്വഫലം സമ്മതിച്ച സാഹചര്യത്തിൽ കമ്പനികളെ ന്യായീകരിച്ച് മുന്നോട്ടുവരുന്ന ആരോഗ്യ വിദഗ്ധരേ യും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രസിഡണ്ട് വിജയകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിയാസ് കരീം സ്വാഗതം പറഞ്ഞു. ട്രഷറർ എച്ച് എം കരീം, വൈസ് പ്രസിഡണ്ട്‌ അബ്ദുള്ളക്കുഞ്ഞി നട് പ്പളം, ജോ:സെക്രട്ടറി പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ്, ഗൾഫ് പ്രതിനിധി എൽടി മനാഫ്, എഎം സിദ്ധീഖ് റഹ്മാൻ, കാദർ മൊഗ്രാൽ, എംഎ മൂസ, ബിഎ മുഹമ്മദ് പേരാൽ, മുഹമ്മദ് അശ്റഫ് സാഹിബ്, എം എസ് മുഹമ്മദ് കുഞ്ഞി എന്നിവർ സംബന്ധിച്ചു. കെ പി മുഹമ്മദ് സ്മാർട്ട് നന്ദി പറഞ്ഞു.

Keywords: News, Kasargod, Kerala, Mogral Deshiya Vedhi slams Govt over COVID vaccine.

Post a Comment