Join Whatsapp Group. Join now!

Recognition | എഴുത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ട് അംബികാസുതൻ മാങ്ങാട്; കാസർകോടിന്റെ സ്നേഹാദരവും പുസ്തക പ്രകാശനവും ഞായറാഴ്ച

അമ്പതു കഥകളുടെ സമാഹാരം എഴുത്തുകാരൻ റഫീഖ് ഇബ്രാഹിമിന് നൽകി ആശാ മേനോൻ പ്രകാശനം നിർവഹിക്കും. Kerala News, Literature News, Kasargod News

● ജനുവരി അഞ്ചിന് വൈകുന്നേരം മൂന്നു മണിക്ക് കാസർകോട് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങ് നിരൂപകൻ ആശാ മേനോൻ ഉദ്ഘാടനം ചെയ്യും. 

● അമ്പതു കഥകളുടെ സമാഹാരം എഴുത്തുകാരൻ റഫീഖ് ഇബ്രാഹിമിന് നൽകി ആശാ മേനോൻ പ്രകാശനം നിർവഹിക്കും. 

കാസർകോട്: (MyKasargodVartha) കഥയെഴുത്തിൽ അമ്പതു വർഷം പൂർത്തിയാക്കിയ സാഹിത്യകാരൻ അംബികാസുതൻ മാങ്ങാടിന് ഹുബാഷികയുടെ ആഭിമുഖ്യത്തിൽ കാസർകോട് വെച്ച് സ്നേഹാദരവ് നൽകുന്നു. ജനുവരി അഞ്ചിന് വൈകുന്നേരം മൂന്നു മണിക്ക് കാസർകോട് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങ് നിരൂപകൻ ആശാ മേനോൻ ഉദ്ഘാടനം ചെയ്യും. 

അമ്പതു കഥകളുടെ സമാഹാരം എഴുത്തുകാരൻ റഫീഖ് ഇബ്രാഹിമിന് നൽകി ആശാ മേനോൻ പ്രകാശനം നിർവഹിക്കും. സജയ് കെ വി മുഖ്യപ്രഭാഷണം നടത്തും. റഹ്‌മാൻ തായലങ്ങാടി, നാരായണൻ പേരിയ, ഡോ. ഇ ഉണ്ണികൃഷ്ണൻ, കെ വി മണികണ്ഠദാസ്, പദ്മനാഭൻ ബ്ലാത്തൂർ തുടങ്ങിയവർ സംസാരിക്കും.

Ambikasuthan Mangad Completes 50 Years of Writing, Kasargod Honors with Book Release

കാസർകോട് ഗവ. യു പി സ്കൂളിൽ പഠിക്കുമ്പോൾ ‘ജീവിതപ്രശ്നങ്ങൾ’ എന്ന കഥ എഴുതിയാണ് അംബികാസുതൻ മാങ്ങാട് തന്റെ സാഹിത്യ ജീവിതത്തിന് തുടക്കമിടുന്നത്. ആ ബാല്യകാല കഥയിൽ നിന്ന് ഇന്നുവരെ, അമ്പതു വർഷങ്ങൾക്കിപ്പുറം, അദ്ദേഹം മലയാള സാഹിത്യത്തിന് നൽകിയത് അമൂല്യമായ സംഭാവനകളാണ്. 

പരിസ്ഥിതിയുടെ കഥാകാരൻ എന്ന് വിശേഷിപ്പിക്കാവുന്ന അംബികാസുതൻ മാങ്ങാട്, എൻഡോസൾഫാൻ വിരുദ്ധ സമരമടക്കമുള്ള നിരവധി പരിസ്ഥിതി പോരാട്ടങ്ങളുടെ മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൃതികൾ മനുഷ്യന്റെ ദുരിതങ്ങളെ ലോകശ്രദ്ധയിൽ എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.

Ambikasuthan Mangad Completes 50 Years of Writing, Kasargod Honors with Book Release

‘എൻമകജെ’ എന്ന നോവൽ മനുഷ്യദുരിതങ്ങളുടെ നേർക്കാഴ്ചയായിരുന്നു. സാംസ്കാരികാധിനിവേശത്തിൻ്റെ ദൂരവ്യാപക ഫലങ്ങളെ പ്രവചിച്ച ‘മരക്കാപ്പിലെ തെയ്യങ്ങൾ’, പരിസ്ഥിതി നാശത്തെ വിളിച്ചുപറഞ്ഞ ‘നീരാളിയൻ’, ‘രണ്ടു മത്സ്യങ്ങൾ’ എന്നിവ അംബികാസുതൻ മാങ്ങാടിന്റെ ശ്രദ്ധേയമായ കൃതികളിൽ ചിലതാണ്. ഉത്തരകേരളത്തിൻ്റെ അദൃശ്യ ചരിത്രത്തെ അനാവരണം ചെയ്യുന്ന ‘അല്ലോഹലൻ’ എന്ന കൃതിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. 

മനുഷ്യകുലവും ജീവലോകവും തായ്മണ്ണും നേരിടുന്ന പ്രശ്നങ്ങളെ അദ്ദേഹം തന്റെ എഴുത്തിലൂടെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നു. നാട്ടു മനുഷ്യരും വീണുപോയ മനുഷ്യർക്ക് ഉയിർപ്പു നൽകിയ തോറ്റംപാട്ടുകളും തെയ്യങ്ങളും അദ്ദേഹത്തിൻ്റെ കഥാലോകത്തെ കൂടുതൽ മനോഹരമാക്കുന്നു. തുളുനാടിൻ്റെ പറയപ്പെടാത്ത ചരിത്രങ്ങളെ അദ്ദേഹം തന്റെ രചനകളിലൂടെ വീണ്ടെടുക്കുന്നു.

Ambikasuthan Mangad Completes 50 Years of Writing, Kasargod Honors with Book Release

അംബികാസുതൻ പഠിപ്പിച്ചിരുന്ന കലാലയത്തിൽ അദ്ദേഹം ആരംഭിച്ച സാഹിത്യ വേദി മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. മലയാള കഥയിലും സാഹിത്യത്തിലും സിനിമയിലും ശ്രദ്ധേയരായ നിരവധി എഴുത്തുകാരെ രൂപപ്പെടുത്തുന്നതിൽ ഈ വേദി വലിയ പങ്കുവഹിച്ചു. എൻഡോസൾഫാൻ ഇരകളുടെ അതിജീവനത്തിനും പുനരധിവാസത്തിനും സാഹിത്യ വേദി മുൻകൈയെടുത്ത് പ്രവർത്തിച്ചത് അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണമാണ്. ഓടക്കുഴൽ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Keywords: Kerala News, Literature News, Kasargod News, Environmental Activism News, Malayalam Literature, Book Release News, Writer’s Tribute News, Social Activism News

#AmbikasuthanMangad, #MalayalamLiterature, #KasargodNews, #EndosulfanActivism, #BookRelease, #EnvironmentalWriter

Post a Comment